മലയാളം - സൂറ മുദ്ദസിര്‍ - വിശുദ്ധ ഖുര്‍ആന്‍

വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ മുദ്ദസിര്‍

Choose the reader


മലയാളം

സൂറ മുദ്ദസിര്‍ - छंद संख्या 56
يَا أَيُّهَا الْمُدَّثِّرُ ( 1 ) മുദ്ദസിര്‍ - Ayaa 1
ഹേ, പുതച്ചു മൂടിയവനേ,
قُمْ فَأَنذِرْ ( 2 ) മുദ്ദസിര്‍ - Ayaa 2
എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക.
وَرَبَّكَ فَكَبِّرْ ( 3 ) മുദ്ദസിര്‍ - Ayaa 3
നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും
وَثِيَابَكَ فَطَهِّرْ ( 4 ) മുദ്ദസിര്‍ - Ayaa 4
നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും
وَالرُّجْزَ فَاهْجُرْ ( 5 ) മുദ്ദസിര്‍ - Ayaa 5
പാപം വെടിയുകയും ചെയ്യുക.
وَلَا تَمْنُن تَسْتَكْثِرُ ( 6 ) മുദ്ദസിര്‍ - Ayaa 6
കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്‌.
وَلِرَبِّكَ فَاصْبِرْ ( 7 ) മുദ്ദസിര്‍ - Ayaa 7
നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.
فَإِذَا نُقِرَ فِي النَّاقُورِ ( 8 ) മുദ്ദസിര്‍ - Ayaa 8
എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍
فَذَٰلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ ( 9 ) മുദ്ദസിര്‍ - Ayaa 9
അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
عَلَى الْكَافِرِينَ غَيْرُ يَسِيرٍ ( 10 ) മുദ്ദസിര്‍ - Ayaa 10
സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!
ذَرْنِي وَمَنْ خَلَقْتُ وَحِيدًا ( 11 ) മുദ്ദസിര്‍ - Ayaa 11
എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.
وَجَعَلْتُ لَهُ مَالًا مَّمْدُودًا ( 12 ) മുദ്ദസിര്‍ - Ayaa 12
അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
وَبَنِينَ شُهُودًا ( 13 ) മുദ്ദസിര്‍ - Ayaa 13
സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും
وَمَهَّدتُّ لَهُ تَمْهِيدًا ( 14 ) മുദ്ദസിര്‍ - Ayaa 14
അവന്നു ഞാന്‍ നല്ല സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു.
ثُمَّ يَطْمَعُ أَنْ أَزِيدَ ( 15 ) മുദ്ദസിര്‍ - Ayaa 15
പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു.
كَلَّا ۖ إِنَّهُ كَانَ لِآيَاتِنَا عَنِيدًا ( 16 ) മുദ്ദസിര്‍ - Ayaa 16
അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു.
سَأُرْهِقُهُ صَعُودًا ( 17 ) മുദ്ദസിര്‍ - Ayaa 17
പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌.
إِنَّهُ فَكَّرَ وَقَدَّرَ ( 18 ) മുദ്ദസിര്‍ - Ayaa 18
തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു.
فَقُتِلَ كَيْفَ قَدَّرَ ( 19 ) മുദ്ദസിര്‍ - Ayaa 19
അതിനാല്‍ അവന്‍ നശിക്കട്ടെ. എങ്ങനെയാണവന്‍ കണക്കാക്കിയത്‌?
ثُمَّ قُتِلَ كَيْفَ قَدَّرَ ( 20 ) മുദ്ദസിര്‍ - Ayaa 20
വീണ്ടും അവന്‍ നശിക്കട്ടെ, എങ്ങനെയാണവന്‍ കണക്കാക്കിയത്‌?
ثُمَّ نَظَرَ ( 21 ) മുദ്ദസിര്‍ - Ayaa 21
പിന്നീട് അവനൊന്നു നോക്കി.
ثُمَّ عَبَسَ وَبَسَرَ ( 22 ) മുദ്ദസിര്‍ - Ayaa 22
പിന്നെ അവന്‍ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു.
ثُمَّ أَدْبَرَ وَاسْتَكْبَرَ ( 23 ) മുദ്ദസിര്‍ - Ayaa 23
പിന്നെ അവന്‍ പിന്നോട്ട് മാറുകയും അഹങ്കാരം നടിക്കുകയും ചെയ്തു.
فَقَالَ إِنْ هَٰذَا إِلَّا سِحْرٌ يُؤْثَرُ ( 24 ) മുദ്ദസിര്‍ - Ayaa 24
എന്നിട്ടവന്‍ പറഞ്ഞു: ഇത് (ആരില്‍ നിന്നോ) ഉദ്ധരിക്കപ്പെടുന്ന മാരണമല്ലാതെ മറ്റൊന്നുമല്ല.
إِنْ هَٰذَا إِلَّا قَوْلُ الْبَشَرِ ( 25 ) മുദ്ദസിര്‍ - Ayaa 25
ഇത് മനുഷ്യന്‍റെ വാക്കല്ലാതെ മറ്റൊന്നുമല്ല.
سَأُصْلِيهِ سَقَرَ ( 26 ) മുദ്ദസിര്‍ - Ayaa 26
വഴിയെ ഞാന്‍ അവനെ സഖറില്‍ (നരകത്തില്‍) ഇട്ട് എരിക്കുന്നതാണ്‌.
وَمَا أَدْرَاكَ مَا سَقَرُ ( 27 ) മുദ്ദസിര്‍ - Ayaa 27
സഖര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
لَا تُبْقِي وَلَا تَذَرُ ( 28 ) മുദ്ദസിര്‍ - Ayaa 28
അത് ഒന്നും ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല.
لَوَّاحَةٌ لِّلْبَشَرِ ( 29 ) മുദ്ദസിര്‍ - Ayaa 29
അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്‌.
عَلَيْهَا تِسْعَةَ عَشَرَ ( 30 ) മുദ്ദസിര്‍ - Ayaa 30
അതിന്‍റെ മേല്‍നോട്ടത്തിന് പത്തൊമ്പത് പേരുണ്ട്‌.
وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً ۙ وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا ۙ وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ ۙ وَلِيَقُولَ الَّذِينَ فِي قُلُوبِهِم مَّرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَٰذَا مَثَلًا ۚ كَذَٰلِكَ يُضِلُّ اللَّهُ مَن يَشَاءُ وَيَهْدِي مَن يَشَاءُ ۚ وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ ۚ وَمَا هِيَ إِلَّا ذِكْرَىٰ لِلْبَشَرِ ( 31 ) മുദ്ദസിര്‍ - Ayaa 31
നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്‌. അവരുടെ എണ്ണത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുന്നു. വേദം നല്‍കപ്പെട്ടിട്ടുള്ളവര്‍ക്ക് ദൃഢബോധ്യം വരുവാനും സത്യവിശ്വാസികള്‍ക്ക് വിശ്വാസം വര്‍ദ്ധിക്കാനും വേദം നല്‍കപ്പെട്ടവരും സത്യവിശ്വാസികളും സംശയത്തിലകപ്പെടാതിരിക്കാനും അല്ലാഹു എന്തൊരു ഉപമയാണ് ഇതു കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ഹൃദയങ്ങളില്‍ രോഗമുള്ളവരും സത്യനിഷേധികളും പറയുവാനും വേണ്ടിയത്രെ അത്‌. അപ്രകാരം അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ പിഴപ്പിക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു. നിന്‍റെ രക്ഷിതാവിന്‍റെ സൈന്യങ്ങളെ അവനല്ലാതെ മറ്റാരും അറിയുകയില്ല. ഇത് മനുഷ്യര്‍ക്ക് ഒരു ഉല്‍ബോധനമല്ലാതെ മറ്റൊന്നുമല്ല.
كَلَّا وَالْقَمَرِ ( 32 ) മുദ്ദസിര്‍ - Ayaa 32
നിസ്സംശയം, ചന്ദ്രനെ തന്നെയാണ സത്യം.
وَاللَّيْلِ إِذْ أَدْبَرَ ( 33 ) മുദ്ദസിര്‍ - Ayaa 33
രാത്രി പിന്നിട്ട് പോകുമ്പോള്‍ അതിനെ തന്നെയാണ സത്യം.
وَالصُّبْحِ إِذَا أَسْفَرَ ( 34 ) മുദ്ദസിര്‍ - Ayaa 34
പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.
إِنَّهَا لَإِحْدَى الْكُبَرِ ( 35 ) മുദ്ദസിര്‍ - Ayaa 35
തീര്‍ച്ചയായും അത് (നരകം) ഗൌരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.
نَذِيرًا لِّلْبَشَرِ ( 36 ) മുദ്ദസിര്‍ - Ayaa 36
മനുഷ്യര്‍ക്ക് ഒരു താക്കീതെന്ന നിലയില്‍.
لِمَن شَاءَ مِنكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ ( 37 ) മുദ്ദസിര്‍ - Ayaa 37
അതായത് നിങ്ങളില്‍ നിന്ന് മുന്നോട്ട് പോകുവാനോ, പിന്നോട്ട് വെക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക്‌.
كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ ( 38 ) മുദ്ദസിര്‍ - Ayaa 38
ഓരോ വ്യക്തിയും താന്‍ സമ്പാദിച്ചു വെച്ചതിന് പണയപ്പെട്ടവനാകുന്നു.
إِلَّا أَصْحَابَ الْيَمِينِ ( 39 ) മുദ്ദസിര്‍ - Ayaa 39
വലതുപക്ഷക്കാരൊഴികെ.
فِي جَنَّاتٍ يَتَسَاءَلُونَ ( 40 ) മുദ്ദസിര്‍ - Ayaa 40
ചില സ്വര്‍ഗത്തോപ്പുകളിലായിരിക്കും അവര്‍. അവര്‍ അന്വേഷിക്കും;
عَنِ الْمُجْرِمِينَ ( 41 ) മുദ്ദസിര്‍ - Ayaa 41
കുറ്റവാളികളെപ്പറ്റി
مَا سَلَكَكُمْ فِي سَقَرَ ( 42 ) മുദ്ദസിര്‍ - Ayaa 42
നിങ്ങളെ നരകത്തില്‍ പ്രവേശിപ്പിച്ചത് എന്തൊന്നാണെന്ന്‌.
قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ( 43 ) മുദ്ദസിര്‍ - Ayaa 43
അവര്‍ (കുറ്റവാളികള്‍) മറുപടി പറയും: ഞങ്ങള്‍ നമസ്കരിക്കുന്നവരുടെ കൂട്ടത്തിലായില്ല.
وَلَمْ نَكُ نُطْعِمُ الْمِسْكِينَ ( 44 ) മുദ്ദസിര്‍ - Ayaa 44
ഞങ്ങള്‍ അഗതിക്ക് ആഹാരം നല്‍കുമായിരുന്നില്ല.
وَكُنَّا نَخُوضُ مَعَ الْخَائِضِينَ ( 45 ) മുദ്ദസിര്‍ - Ayaa 45
തോന്നിവാസത്തില്‍ മുഴുകുന്നവരുടെ കൂടെ ഞങ്ങളും മുഴുകുമായിരുന്നു.
وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ ( 46 ) മുദ്ദസിര്‍ - Ayaa 46
പ്രതിഫലത്തിന്‍റെ നാളിനെ ഞങ്ങള്‍ നിഷേധിച്ചു കളയുമായിരുന്നു.
حَتَّىٰ أَتَانَا الْيَقِينُ ( 47 ) മുദ്ദസിര്‍ - Ayaa 47
അങ്ങനെയിരിക്കെ ആ ഉറപ്പായ മരണം ഞങ്ങള്‍ക്ക് വന്നെത്തി.
فَمَا تَنفَعُهُمْ شَفَاعَةُ الشَّافِعِينَ ( 48 ) മുദ്ദസിര്‍ - Ayaa 48
ഇനി അവര്‍ക്ക് ശുപാര്‍ശക്കാരുടെ ശുപാര്‍ശയൊന്നും പ്രയോജനപ്പെടുകയില്ല.
فَمَا لَهُمْ عَنِ التَّذْكِرَةِ مُعْرِضِينَ ( 49 ) മുദ്ദസിര്‍ - Ayaa 49
എന്നിരിക്കെ അവര്‍ക്കെന്തു പറ്റി? അവര്‍ ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിരിക്കുന്നു.
كَأَنَّهُمْ حُمُرٌ مُّسْتَنفِرَةٌ ( 50 ) മുദ്ദസിര്‍ - Ayaa 50
അവര്‍ വിറളി പിടിച്ച കഴുതകളെപ്പോലിരിക്കുന്നു.
فَرَّتْ مِن قَسْوَرَةٍ ( 51 ) മുദ്ദസിര്‍ - Ayaa 51
സിംഹത്തില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന (കഴുതകള്‍)
بَلْ يُرِيدُ كُلُّ امْرِئٍ مِّنْهُمْ أَن يُؤْتَىٰ صُحُفًا مُّنَشَّرَةً ( 52 ) മുദ്ദസിര്‍ - Ayaa 52
അല്ല, അവരില്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു; തനിക്ക് അല്ലാഹുവിങ്കല്‍ നിന്ന് നിവര്‍ത്തിയ ഏടുകള്‍ നല്‍കപ്പെടണമെന്ന്‌.
كَلَّا ۖ بَل لَّا يَخَافُونَ الْآخِرَةَ ( 53 ) മുദ്ദസിര്‍ - Ayaa 53
അല്ല; പക്ഷെ, അവര്‍ പരലോകത്തെ ഭയപ്പെടുന്നില്ല.
كَلَّا إِنَّهُ تَذْكِرَةٌ ( 54 ) മുദ്ദസിര്‍ - Ayaa 54
അല്ല; തീര്‍ച്ചയായും ഇത് ഒരു ഉല്‍ബോധനമാകുന്നു.
فَمَن شَاءَ ذَكَرَهُ ( 55 ) മുദ്ദസിര്‍ - Ayaa 55
ആകയാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവരത് ഓര്‍മിച്ചു കൊള്ളട്ടെ.
وَمَا يَذْكُرُونَ إِلَّا أَن يَشَاءَ اللَّهُ ۚ هُوَ أَهْلُ التَّقْوَىٰ وَأَهْلُ الْمَغْفِرَةِ ( 56 ) മുദ്ദസിര്‍ - Ayaa 56
അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ അവര്‍ ഓര്‍മിക്കുന്നതല്ല. അവനാകുന്നു ഭക്തിക്കവകാശപ്പെട്ടവന്‍; പാപമോചനത്തിന് അവകാശപ്പെട്ടവന്‍.

പുസ്തകങ്ങള്

  • ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളുംമുസ്ലിമിന്‍റെ നിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ 'സുബ്ദത്തു തഫ്സീ൪' എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.

    എഴുതിയത് : ഉമ്മുല്‍ഖുറാ സര്‍വകലാശാല,മക്ക

    പ്രസാധകര് : http://www.tafseer.info

    Source : http://www.islamhouse.com/p/252120

    Download :ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും

  • സല്‍സ്വഭാവംസല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഫോറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - സുല്‍ഫി

    Source : http://www.islamhouse.com/p/364636

    Download :സല്‍സ്വഭാവം

  • ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധി വിശ്വാസത്തിന്റെ ഭാഗമാണ്. ശുദ്ധീകരണത്തെ കുറിച്ച് ഒരു വിശ്വാസി നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന കൃതി. ശുദ്ധീകരണത്തെ കുറിച്ച് കര്‍മശാസ്ത്ര പുസ്തകങ്ങളില്‍ ചിതറിക്കിടന്നിരുന്ന സുപ്രധാന രേഖകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പ്രതിപാദന ശൈലി. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യമാവുന്ന തരത്തില്‍ ലളിതമായ ശൈലിയില്‍ വിശദീകരിക്കുന്നു.

    എഴുതിയത് : അബ്ദുല്‍ റഹ്‌മാന്‍ അല്‍-ശീഹ

    പരിശോധകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിഭാഷകര് : മുഹമ്മദ് കുട്ടി അബൂബക്കര്‍

    Source : http://www.islamhouse.com/p/329074

    Download :ശുദ്ധീകരണം ഒരു സമഗ്ര പഠനംശുദ്ധീകരണം ഒരു സമഗ്ര പഠനം

  • ആരാധനകളും അബദ്ധങ്ങളുംചില മുസ്ലിം സഹോദര സഹോദരിമാര്‍ ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള്‍ ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ്‌ എന്ന്‌ സവിസ്തരം വിവരിക്കുകയും ചെയ്യു‍ന്നു.

    എഴുതിയത് : അബ്ദുല്‍ അസീസ് അസ്സദ്ഹാന്‍

    പരിശോധകര് : ഹംസ ജമാലി

    പരിഭാഷകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/333901

    Download :ആരാധനകളും അബദ്ധങ്ങളുംആരാധനകളും അബദ്ധങ്ങളും

  • നോമ്പ്‌ - ( എഴുപത്തേഴ് ഹദീസുകളിലൂടെ )റമദാനിന്‍റെയും നോമ്പിന്‍റെയും ശ്രേഷ്ടതകള്‍ , നോമ്പിന്‍റെ വിധിവിലക്കുകള്‍ , ലൈലതുല്‍ ഖദ്‌ര്‍ , സുന്നത്‌ നോമ്പുകള്‍ തുടങ്ങിയവ എഴുപത്തേഴ് ഹദീസുകളിലൂടെ വിവരിക്കുന്നു.

    എഴുതിയത് : ഇബ്നു കോയകുട്ടി

    പരിശോധകര് : അബ്ദുല്‍ റഹ്‌ മാന്‍ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍-ജിദ്ദ

    Source : http://www.islamhouse.com/p/57912

    Download :നോമ്പ്‌ - ( എഴുപത്തേഴ് ഹദീസുകളിലൂടെ )